ജെനോവയിലെ വി. കത്രീനയുടെ ആപ്തവാക്യം അതേപടി ജീവിതമാതൃകകളാക്കി രക്തസാക്ഷിത്വം വരിച്ചവരാണു എവുസ്റ്റാക്കിയൂസും കൂട്ടരും. ഇതാണ് ആപ്തവാക്യം, "പരലോകത്തില്‍ സുകൃതജീവിതത്തിനു ലഭിക്കുന്ന സമ്മാനം ഒരാള്‍ക്ക് ഈ ലോകത്തില്‍ വച്ചു കാണാന്‍ കഴിയുകയാണെങ്കില്‍ സത്പ്രവൃത്തികളില്‍ സദാ വ്യാപൃതമായേ ഇരിക്കുകയുള്ളൂ."