നല്ല കഴിവും ഉത്തമ വിദ്യാഭ്യാസവുമുണ്ടായിരുന്ന ജോണ്‍ 25-ാമത്തെ വയസ്സില്‍ പെറൂജ ഗവര്‍ണറായി നിയമിതനായി. ഒരു യുദ്ധത്തില്‍ തടവുകാരനായി പിടിക്കപ്പെട്ടു മൂന്നു വര്‍ഷം ജയിലില്‍ കിടന്നു. 30-ാം വയസ്സില്‍ ഫ്രാന്‍സിസ്കന്‍ സഭയില്‍ ചേര്‍ന്നു. ഫാ. ജോണിന്‍റെ പ്രസംഗം അനേകരെ ആകര്‍ഷിച്ചിരുന്നു.