ളൂയിയുടെ അമ്മ ദൈവഭക്തയായിരുന്നതു കൊണ്ടുതന്നെ അവള്‍ ഇപ്രകാരം പറയുമായിരുന്നു. ളൂയി നീ ഒരു ചാവുദോഷം ചെയ്തു കാണുന്നതിനേക്കാള്‍ എനിക്കിഷ്ടം നീ മരിച്ച് എന്‍റെ പാദങ്ങളില്‍ വീഴുന്നതാണ്. ദിവസംതോറും രാജാവ് ഒന്നിലധികം ദിവ്യപൂജ കാണുമായിരുന്നു. രാത്രി ഏതാനും സമയം വി. കുര്‍ബാനയെ ആരാധിച്ചിരുന്നു. 44-ാമത്തെ വയസ്സില്‍ ടൈഫോയിഡ് പനി പിടിപെട്ടു രാജാവു ദിവംഗതനായി.