മോനിക്ക ആഫ്രിക്കയില്‍ കാര്‍ത്തേജില്‍ ക്രിസ്തീയ കുടുംബത്തില്‍ 332-ല്‍ ജനിച്ചു. വിജാതീയനായ ഭര്‍ത്താവിനെ തന്‍റെ ക്ഷമ വഴി ക്രിസ്തീയവിശ്വാസത്തിലേയ്ക്ക് ആനയിക്കാന്‍ മോനിക്കയ്ക്കു സാധിച്ചു. മോനിക്ക പ്രധാനമായും പ്രാര്‍ത്ഥിച്ചിരുന്നതു ക്രിസ്തുവിനെതിരായി നിന്നവരുടെ മാനസാന്തരത്തിനു വേണ്ടിയായിരുന്നു. തന്‍റെ മകനായ അഗസ്തീനോസിനും വേണ്ടി മോനിക്ക കണ്ണീരൊഴുക്കി പ്രാര്‍ത്ഥിച്ചു. ദൈവം അവള്‍ക്ക് പ്രതിഫലം നല്‍കുകയും ചെയ്തു