കാല്‍ക്കദോനിയ സൂനഹദോസിനെ നിഷേധിച്ചിരുന്ന അസെഫാലി കൂട്ടത്തെ അനുകൂലിച്ച തെയോഡോറ രാജ്ഞി സര്‍വസൈന്യാധിപനായ ബെലിസാരിയൂസിന്‍റെ സഹായത്തോടെ നാടുകടത്തി. രാജ്ഞിയുടെ ഭീഷണിക്കു വഴങ്ങാത്തതുകൊണ്ടായിരുന്നു ഇത്. പക്ഷേ, ജസ്റ്റീനിയന്‍ ചക്രവര്‍ത്തിയുടെ സഹായത്തോടെ തിരിച്ചുവന്ന പാപ്പയെ മാര്‍ഗമദ്ധ്യേ അവര്‍ ഒരു വന്യ ദ്വീപിലേയ്ക്കു തട്ടിക്കൊണ്ടുപോയി. അവിടെവച്ച് 538-ല്‍ പാപ്പ രക്തസാക്ഷിത്വം വരിച്ചു.